ഗാനരചന : മധുസൂദനൻ നായർ
ആലാപനം : മധുസൂധനൻ നായർ
സംഗീതം : മോഹൻ സിതാര
മൂവി : ദൈവത്തിന്റെ വികൃതികൾ ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എൻറെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും
കനവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും
നിൻറെ ഹൃദയത്തിൽ ഞാനെൻറെ
ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യാ അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ
വീണു കൊഴിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അടിയുന്നതീ നിത്യ സത്യം
ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ
തവ പദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ ദേവി മൂകാംബികേ
മായേ മൂകാംബികേ മഹാമായേ മൂകാംബികേ
മനസിലെന്നും എന്റെ മനസിലെന്നും
നിന്റെ മായാ രൂപം കാണേണം
ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ
തവ പദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ ദേവി മൂകാംബികേ
സ്വരമായ് നീ എന്റെ സ്വരരാഗ വീണതൻ
തന്ത്രികളിൽ വീണ തന്ത്രികളിൽ
രാഗമായ് താളമായി
ജീവന്റെ ഭാവമായ് ഉണർന്നാലും
ദേവി മൂകാംബികേ അമ്മേ ദേവി മൂകാംബികേ
തവ പദ ദർശനം അടിയന് സൗഭാഗ്യം
ശരണം തരണമമ്മേ ദേവി മൂകാംബികേ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
പനിമഞ്ഞു തോല പുലർക്കാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ
അഴലിന്റെ കൂരിരുൾ ദൂരത്തകറ്റുന്ന
അരുണപ്രഭാത കണങ്ങൾ പോലെ
തെരുതെരെ പെയ്യും തുലാവര്ഷമേഘമായ്
കുളിര്കോരി എന്നിൽ നിറഞ്ഞു നിൽക്കും
മലയാളമേ നിന്റെ ശീലുകൾപോലെതു
ലയമുണ്ട് തെല്ലിട തങ്ങി നില്ക്കാൻ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
പനിമഞ്ഞു തോല പുലർക്കാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ
മലയാളമേ നിന്റെ ശീലുകൾപോലെതു
ലയമുണ്ട് തെല്ലിട തങ്ങി നില്ക്കാൻ
ചെറുശ്ശേരി കാർവർണ്ണ ഗാഥകൾ ചൊല്ലിയ
ഇതിഹാസം തുഞ്ചത്തു നിന്ന് കേട്ടാൽ
ചിരിയുടെ തിരകളുയർത്തുവാൻ കുഞ്ചനും
നിറവോടെ പാടിയ ഭാഷയേത്
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
ഒരു വീണപൂവിന്റെ ഗദ്ഗദം
കാതിലേകരുമായോടെത്തിച്ചതേതു ഭാഷ
കുരുവിക്കു വാഴക്കൈയ്യലിവോടെ നൽകിയ
കവിവരൻ ചൊല്ലിയതേതു ഭാഷ
അരുതാരുതാരുമീ
പാവനശീലയോടരിയെന്നപോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
ഉയിർകൊണ്ടതാദിമ ദ്രവിഡ ഭാഷയിൽ
തമിഴൊത്തു ബാല്യം കഴിച്ചുകൂട്ടി
കൗമാരഭാവങ്ങൾ പിന്നിട്ടതിധ്രുതം
യൗവ്വനയുക്തയായ് പ്രൗഢയായി
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
നിയതിതൻ കൈയ്യാൽ മെനഞ്ഞതാം മലയാള
സുഭഗയെതനിച്ചു കാട്ടിൽ തനിച്ചു വിട്ട്
അഭിനവരാജന്മാർ അശ്വമേധത്തിനായ്
ആംഗലേയത്തെ തുറന്നുവിട്ടാൽ
ഇവിടാറുമില്ല തലക്കുവാനില്ലെന്നൂറ്റം
എവിടെയോ ചേർക്കുന്നു കൂട്ടുകാരെ
ഇനിയെന്റെ ഭാഷയും ദേശവും സ്വപ്നവും
ഇനിയുമെത്താതെ കളഞ്ഞു പോയാൽ
അവിടെയെൻ ജന്മവും തത്വവും സത്യവും
അവനിയിൽ നിന്നും മറഞ്ഞു പോട്ടെ
അതിലെനിക്കില്ലൊരു സങ്കടമെന്നാളും
അവനിൽ ജീവിച്ചതാരുവാൻ താൻ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
Kazhinju Poya Kalam Kattinakkare കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ
ദേവതമാർ ചൂടിത്തന്ന പൂമറന്നുവോ
ദേവിയായിവന്നണഞ്ഞൊരെന്റ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ?
പ്രിയേ തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി നിന്നൊരെന്‍റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
Manassinte Madhavi മനസ്സിന്റെ മാധവീലതയിലിരിക്കും
മധുമാസപ്പക്ഷി, നിന്റെ ചിറകുരുമ്മി
നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം
എനിക്കൊരു യുഗമൊരു നിമിഷം
എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും
എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ
അധര മദത്തിന്റെ അമൃത സഞ്ജീവനി
അനുദിനം നുകരുന്നു നുകരുന്നു
ഉന്മാദവതിയാം കാറ്റിന്‍ കൈയ്യില്‍
ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു
ഏകാന്തതയുടെ ഇരുളില്‍ വിരിയും
എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ
അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി
കണി കണ്ടുണരുന്നു ഉണരുന്നു
ഉല്ലാസവതിയാം ഉഷസ്സിന്‍ നടയില്‍
ഒന്നിച്ചു ഭൂപാളം പാടുന്നു
ഗാനം : മനസ്സിന്റെ മാധവീ ലതയിൽ
മൂവി : രഹസ്യ രാത്രി
ഗാനരചന : വയലാർ രാമവർമ
സംഗീതം : എം കെ അർജുനൻ
ആലാപനം : കെ ജെ യേശുദാസ്
അഭിനേതാക്കള്‍ : പ്രേം നസീർ, ജയഭാരതി തുടങ്ങിയർ
കരകമല ദലയുഗള മൃദുമൃദുല ചലനങ്ങൾ കാണിച്ച സൂക്ഷ്മലോകാന്തരങ്ങൾ പലതും കടന്നു കടന്നു ഞാൻ പോയി പരിഹൃത പരിണത പരിവേഷനായി ജന്മം ഞാൻ കണ്ടൂ ഞാൻ നിർവൃതി കൊണ്ടു ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി മായികേ നീ നിൻ നടനം നടത്തി പുഞ്ചിരി പെയ്തുപെയ്താടൂ നീ ലളിതേ തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ അഞ്ചികുഴഞ്ഞഴിഞ്ഞാടൂ ഗുണമിലിതെ കുഞ്ചന്റെ തുള്ളലിൽ മണി പൊട്ടിയ കവിതേ പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി വിഭ്രമ വിഷവിത്തു വിതക്കീലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ നിന്നെ സുര സുഷമേ തവ തലമുടിയിൽനിന്നൊരു നാരു പോരും തരികെന്നെ തഴുകട്ടെ പെരുമയും പേരും പോകുന്നോ നിൻ നൃത്തം നിർത്തി നീ ദേവി പോവല്ലേ പോവല്ലേ പോവല്ലേ ദേവി
Parannu Parannu Parannu പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ
ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..
പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ
കിലുകിലുന്നനെ രാക്കിളികൾ
വള കിലുക്കിയ കാലം, കുനു കുനുന്നനെ
കാട്ടുപൂക്കൾ തിരികൊളുത്തിയ കാലം ആ .. ആ
ജാലകങ്ങൾ നീ തുറന്നു
ഞാനതിന്റെ കീഴിൽ നിന്നു
പാട്ടുപാടി നീ എനിക്കൊരു
കൂട്ടുകാരിയായീ .. കൂട്ടുകാരിയായി ~
മാലകോർത്തു ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങിവച്ചു
പന്തലിട്ടു കാത്തിരുന്നു
ചന്ദനക്കുറി പൂശി കണ്ടില്ല
നിന്നെ മാത്രം കാത്തിരുന്നു നിന്നെ മാത്രം
പൊൻകിനാക്കൾ പൂത്ത നേരം
പോയതെങ്ങു നീ .. പോയതെങ്ങു നീ
Ennittum Omalal Vannillallo
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ
ഓരോ തളിരിലും ഓരോ പൂവിലും
ഓര്‍മ കുറിപ്പുകള്‍ എഴുതി
ഉദയശശികിരണ കനക തൂലികയില്‍
കവിതയും മഷിയും തീര്‍ന്നു
ഇന്ന് കവിതയും മഷിയും തീര്‍ന്നു
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ
വാസന്ത രജനിയെ കൊര്‍ക്കുവാന്‍ ഏല്‍പ്പിച്ച
വനമുല്ല മലര്‍മാല വാടി
വിധുര മധുര പാപം വീണയിൽ തീർത്തു വെച്ച
സംഗീതം മറന്നു പോയി
എൻ സംഗീതം ഞാൻ മറന്നു പോയി
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ
ആവണി വാനിടത്തിന്‍ ആല്‍ത്തറയില്‍
കൊളുത്തിയ ഓണ നക്ഷത്ര ദീപം മങ്ങി
മഴമുകില്‍ നിരയുടെ മലര്‍ വല്ലി കുടിലിലും
മനസ്സിലും കൂരിരുള്‍ തിങ്ങി
എന്റെ മനസ്സിലും കൂരിരുള്‍ തിങ്ങി
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ
എന്‍ അടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ
Oru Chingam Koodi Oru Thiruvonam Koodi
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി
ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
കർക്കിടകം ചാർത്തിച്ച കരിവളകളുടഞ്ഞു
കാലം നിറമേയൊപ്പി വേലിക്കൽ നിൽക്കേ
മാറോടു ചേർത്താ കൈ സ്നേഹാതുരമായ് തഴുകി
ശാരിക തൻ കൺഠത്തിൻ ചാരുത പോൽ മിന്നും
അരിയ ചുവപ്പോലും പുതു തരിവളകൾ ചാർത്തി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
കർക്കിടകം രാമായണ കഥ പാടി മറഞ്ഞു
കാലത്തിന് മിഴിയിൽ ജനകാദ്മജ തൻ ദുഃഖം
അടരാത്തൊരു കണ്ണീർ കണമായ് നിന്നു തുടിക്കേ
കരിമണ്ണിനാത്മാവിൻ കണികളിലായ് വിളയും
നറുമണികളെടുത്തോരോ ചെറുപൂവിനുമേകി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
കർക്കിടകം കൊട്ടിയ പാഴ്ചട്ടിയുമായ് പോയി
കാലം കളിമണ്ണുകുഴച്ചാലയിൽ നിൽക്കുന്നു
പുത്തൻ കാലമിതുമെനയും പുകിലുകളാർക്കുമ്പോൾ
കറ്റ മെതിച്ചീടും പദ നൃത്തം മുഴുകുമ്പോൾ
പുത്തരി വേവുന്ന മണം പുരകളിൽ നിറയുമ്പോൾ
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്ത് പവിഴങ്ങൾ കൊരുത്തൊരു പൊന്നു നൂൽ പോലെ
മണ്ണിൽ വീണു കുരുത്ത നെന്മണി വിത്ത് മുളപൊട്ടി
മിന്നുമീരില വീശിടുമ്പോൾ എത്രയീരടികൾ
മണ്ണിൽ വേർപ്പു വിതച്ചവർതൻ ഈണമായ് വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ് കഥകൾ പലതോതി
നെഞ്ചണചൊരു ഗുരു വളർത്തിയ കിളിമകൾ പാടി
ദേവ ദൈത്യ മനുഷ്യവർഗ മഹാ ചരിത്രങ്ങൾ
തേൻ കിനിയും വാക്കിലോതി വളർന്നു മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്ത് പവിഴങ്ങൾ കൊരുത്തൊരു സ്വർണ മാലിക പോൽ