Pushpangadhe Pushpangadhe
പുഷ്‌പാന്ഗദേ പുഷ്‌പാന്ഗദേ
സ്വപ്നമരാളമെന്നരികിലെത്തി
കല്പകപൂങ്കുടക്കീഴെ
നിന്റെ കൈവട്ടകയിലെ തിരികത്തി
കനകാംബരങ്ങൾക്കിടയിൽ ഞാൻ പണിയും
കടലാസു മേടകൾക്കുള്ളിൽ
നീ എന്റെ മോഹമായി വന്നു
നിൻ മനസമ്മതം തന്നു
നിൻ മുഖപടത്തിൽ തളിർക്കും ലജ്ജയിൽ
എൻ മന്ദഹാസം കലർന്നു
കലർന്നു കലർന്നു കലർന്നു കലർന്നു
സിനിമ : കർണ്ണപർവം
ഗാനരചന : മാന്ഗോമ്പു ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : പി ജയചന്ദ്രൻ
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, ജയഭാരതി, K P ഉമ്മർ തുടങ്ങിയർ
രാഗം :
Neelamerunnu Choodum
നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീരി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ
നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍ വനങ്ങളും
അതു നല്ലത് പക്ഷെ വിഹരിപ്പിതീ വെയിലില്‍
പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളില്‍ പണ്ടുകാലത്തിന്‍ നീണ്ട
ചൂടാണ്ട മാസങ്ങളില്‍ പൂവിട്ടൊരുല്ലാസങ്ങള്‍!
ബാഷ്പ്പസങ്കുലമായ കണ്‍കളോട് ''അയ്യോ മാപ്പെ''
ന്നപ്പരിമൃദുപാണി നീയെന്റെ കൈയില്‍ ചെര്‍ക്കെ
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെന്‍ ജീവിതം
മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി !
തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും
മൗഡ്യം ചിന്നിടും
പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ
നിന്റെ ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍
Orkkunnu Njan Ente Balyakaalam
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങൾ ഇല്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാ കാലം
എന്റെ മനസ്സിന്റെ കോണിലായിന്നും
എന്നും തെളിയുന്ന ഓര്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
മാമ്പൂ മണക്കുന്ന കാലം മുറ്റത്തു
കരിയിലകൾ വീഴുന്ന നേരം
അണ്ണാറക്കണ്ണന്റെ കലപില കേട്ട്
ഞാൻ അവനോടു കലഹിച്ച ബാല്യ കാലം
ഓർമയിൽ ഇന്നുമാ ബാല്യകാലം
മുറ്റത്തു പൂക്കളം തീർത്തൊരാ നാളിൽ
മുക്കുറ്റി തേടിയ കാലം
വെള്ളില കൊണ്ട് ഞാൻ പൂപറിക്കാനിയി
ഞാൻ ഞാറുള്ള പാടത്തു പോയ കാലം
പുള്ളിപ്പശുവിന്റെ പൈതലിൽ കവിളത്തു
മുത്തം കൊടുത്തോരാ ഓര്മ മാത്രം
ഓർമയിൽ ഇന്നുമാ പോയകാലം
പ്രണയം അറിയാത്ത കാലം
അവളുടെ പരിഭവമറിഞ്ഞൊരു നേരം
എന്റെ കളിത്തോഴി ബാല്യകാലസഖി
നിന്റെ കൊലുസിന്റെ നാദം
അന്നെന്റെ കാതിൽ മുഴങ്ങിയ നേരം
ഓർമയിൽ എന്നുമാ നഷ്ട സ്വപ്നം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം
മന്ദാരം പൂത്തൊരാ തൊടിയിലന്നാദ്യമായ്
തമ്മിൽ നാം കണ്ടൊരാ ദിനമോർത്തുപോയി ഞാൻ
കുയിൽ പാടും കൂട്ടിലും കറുകപ്പുല് മേട്ടിലും
കൈകോർത്തു പോയത് മറന്നു പോയോ
സഖി കളിക്കൂട്ടുകാരനെ മറന്നു പോയോ
മാനത്തു മിഴിപൂട്ടും മതിലേഖ പോലെ നീ
മാറത്തു ചാഞ്ഞൊരാ രാവൊർത്തു പോയി ഞാൻ
ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ
മിഴി രണ്ടിൽ ഞാനെന്നെ കണ്ടതല്ലേ
സഖി മറുവാക്ക് ചൊല്ലാതെ അകന്നതെന്തേ
Kuruthola Kondu Njanen
കുരുത്തോല കൊണ്ട്
ഞാനെൻ കിനാവിൽ നിന്നും
ഒരു നല്ല കിളി ചന്തം
മെടെഞ്ഞുണ്ടാക്കി
അതിലെന്റെ ഹൃദയം
ഞാൻ ഒളിച്ചുവച്ചു
അതിനൊന്ന് ഇടിക്കുവാൻ
ഇടം കൊടുത്തു
ഇളം ചുണ്ടുകൾക്ക്
സ്വയം മറന്നൂ പാടാൻ
മുളം തണ്ടിൻ മധുവൂറും
സ്വരം കൊടുത്തൂ
അകലെയങ്ങാകാശം
നിറഞ്ഞൂ കാണാൻ
അകകണ്ണിൻ നിലാപക്ഷം
കടം കൊടുത്തൂ
ഒടുവിലെൻ മനസ്സൊന്ന്
കൊടുത്താ നേരം.
പൊടുന്നനെ അതിൻ
ചിറകനങ്ങിപോയി.
അറിയാതെ അതുപൊങ്ങി
പറന്നൂപോയി
അനന്താമാം വികായസിൽ
അലിഞ്ഞൂപോയി
കുരുത്തോലാ കിളിപിന്നെ
തിരിച്ചൂവന്നെൻ
ഹൃദയത്തിൽ കൂടുകൂട്ടി
ഒളിച്ചിരുന്നൂ
ഇന്നതാണെൻ മനസ്സിന്റെ
തളിർച്ചില്ലയിൽ
ഇരുന്നേതോ മൃതുരാഗം
ശ്രുതി മീട്ടുന്നു
നീല സരോവരത്തിൽ
ആയിരം താമര പൂ വിടർന്നു
അവളുടെ നീല നയനങ്ങൾ
ആയിരം സ്വർണക്കിനാവുന്നർന്നു
താമരപ്പൂവും സ്വർണക്കിനാവും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ
ആകാശ നീലിമയില്‍
ആയിരം താരകപ്പൂ വിടര്‍ന്നു
അവളുടെ ആത്മാവിന്നാഴങ്ങളില്‍
ആയിരം വര്‍ണ്ണങ്ങള്‍ ആടി വന്നു
താരകപ്പൂവും വര്‍ണ്ണക്കുരുന്നും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ